Sports

ജോക്കോവിച്ചിനെ വീഴ്ത്തി സിന്നർ വിംബിൾഡൺ ഫൈനലിൽ; എതിരാളി അൽകാരാസ്

വിംബിൾഡൺ പുരുഷ സിംഗിൾസ് സെമിഫൈനലിൽ സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് ഇറ്റലിയുടെ യാനിക് സിന്നർ ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ പോരാട്ടത്തിനൊടുവിൽ മുൻ ചാമ്പ്യനായ ജോക്കോവിച്ചിനെ കീഴടക്കിയാണ് സിന്നർ തന്റെ ആദ്യ വിംബിൾഡൺ ഫൈനലിൽ ഇടം നേടിയത്.

മറ്റൊരു സെമിഫൈനൽ മത്സരത്തിൽ, നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ സ്പെയിനിന്റെ കാർലോസ് അൽകാരാസ് അഞ്ചാം സീഡ് ടൈലർ ഫ്രിറ്റ്സിനെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നു. ഇതോടെ, വിംബിൾഡൺ കിരീടത്തിനായി സിന്നറും അൽകാരാസും തമ്മിൽ ഞായറാഴ്ച (ജൂലൈ 13) നടക്കുന്ന ഫൈനൽ മത്സരം ടെന്നീസ് ലോകം ഉറ്റുനോക്കുകയാണ്.

 

ചരിത്രത്തിൽ ഇടം നേടാൻ ലക്ഷ്യമിട്ടെത്തിയ ജോക്കോവിച്ചിന് സിന്നറിന്റെ മുന്നിൽ അടിതെറ്റുകയായിരുന്നു. ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ ജോക്കോവിച്ചിനെ സിന്നർ തോൽപ്പിച്ചിരുന്നെങ്കിലും, പുൽക്കോർട്ടിൽ മുൻപ് നടന്ന രണ്ട് മത്സരങ്ങളിലും ജോക്കോവിച്ചിനായിരുന്നു വിജയം. ഈ വർഷം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നിലനിർത്തിയ സിന്നർ, വിംബിൾഡൺ കിരീടവും ലക്ഷ്യമിടുന്നു.

തുടർച്ചയായ മൂന്നാം തവണയാണ് അൽകാരാസ് വിംബിൾഡൺ ഫൈനലിൽ എത്തുന്നത്. കഴിഞ്ഞ രണ്ട് തവണയും നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് അൽകാരാസ് വിംബിൾഡൺ കിരീടം നേടിയത്. അതിനാൽ, പുതിയ ചാമ്പ്യൻ സിന്നർ കിരീടം നേടുമോ അതോ അൽകാരാസ് കിരീടം നിലനിർത്തുമോ എന്ന് കണ്ടറിയാം.

Related Articles

Back to top button
error: Content is protected !!