Kerala

സർക്കാർ നിയോഗിച്ച കമ്മീഷൻ റിപ്പോർട്ടുള്ളപ്പോൾ പരാതി എന്തിന്; നടപടി വേണമെന്ന് ശശി തരൂർ

ലൈംഗിക പീഡനമടക്കം ഗുരുതര പരാമർശങ്ങളടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ടും കഴിഞ്ഞ നാലര വർഷക്കാലം ഒന്നും ചെയ്യാതിരുന്നത് ഗുരുതരമായ തെറ്റാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. ഇത്ര കാലം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടിയെടുക്കാത്തത് ശരിയായില്ലെന്നും തരൂർ പറഞ്ഞു

മലയാള സിനിമ മേഖലയിലുണ്ടായ ദുഷ്‌പേര് സങ്കടകരമാണ്. സർക്കാർ നടപടിക്കൊപ്പം സിനിമാ മേഖലയെയും സ്വയം നവീകരിക്കാൻ തയ്യാറാകണം. അതിക്രമങ്ങൾക്കെതിരെ ആരും പരാതി നൽകിയില്ലെന്നാണ് മന്ത്രി പറയുന്നത്. സർക്കാർ നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ട് ഉണ്ടാകുമ്പോൾ പരാതിയുടെ ആവശ്യമില്ലെന്നും തുടർ നടപടി വേണമെന്നും തരൂർ ആവശ്യപ്പെട്ടു

നാലര വർഷം റിപ്പോർട്ട് പൂഴ്ത്തി വെച്ച സർക്കാരാണ് ഏറ്റവും വലിയ കുറ്റക്കാരെന്ന് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. റിപ്പോർട്ടിലെ ഗുരുതരമായ കാര്യങ്ങൾ എന്തിനാണ് മറച്ചുവെച്ചതെന്നും ചെന്നിത്തല ചോദിച്ചു.

Related Articles

Back to top button