" "
Kerala

പുതുതായി പുറത്തുവന്ന പരിശോധന ഫലങ്ങൾ നെഗറ്റീവ്

[ad_1]

മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. പുതുതായി പുറത്ത് വന്ന പരിശോധന ഫലം മുഴുവൻ നെഗറ്റീവാണ്. രോഗലക്ഷണങ്ങളോടെ ഹൈറിസ്‌ക് വിഭാഗത്തിൽ നിരീക്ഷണത്തിൽ 220 പേരുണ്ട്. നിപ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ആരോഗ്യവകുപ്പ് ഊർജിതമാക്കി. പൂനെ എൻ.ഐ.വിയിൽ നിന്നും വന്ന വിദഗ്ധ സംഘം വവ്വാലുകളിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് തുടങ്ങി.

വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചു. ഇന്നലെ പുറത്ത് വന്ന 17 സാമ്പിളുകൾ നെഗറ്റീവാണ്. 460 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതിൽ 220 പേർ ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്. ഇതിൽ 142 പേർ ആരോഗ്യ പ്രവർത്തകരാണ്. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 19 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.

ഇതിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരുമാണ് ഉള്ളത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇതുവരെ 18055 വീടുകൾ സന്ദർശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളുമാണ് സന്ദർശിച്ചത്. അതിൽ പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളും റിപ്പോർട്ട് ചെയ്തു.



[ad_2]

Related Articles

Back to top button
"
"