World

19 ദിവസം കൊണ്ട് 770 മരണം; ഗാസയില്‍ ഇസ്‌റാഈലിന്റെ ‘കൊലവെറി’

മൗനം പാലിച്ച് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും

ഗാസ: അധിനിവേശ ആക്രമണമെന്നോ നരനായട്ടെന്നോ വിശേഷിപ്പിച്ചാല്‍ ഈ ക്രൂരതയുടെ ആഴം കുറഞ്ഞു പോകും. ഹിറ്റ്‌ലറിനെ പോലും നാണിപ്പിക്കുന്ന നരഹത്യ തുടരുകയാണ് ഇസ്‌റാഈല്‍ സൈന്യം. ഗാസയില്‍ കേവലം 19 ദിവസത്തിനിടെ ഇസ്‌റാഈല്‍ സൈന്യം കൊന്നൊടുക്കിയത് 770 പേരെയാണ്. ഇവരില്‍ സ്ത്രീകളും കുട്ടികളുമാണ് കൂടുതലുള്ളത്. രോഗികളും വിശപ്പടക്കി ജീവിക്കുന്ന അഭയാര്‍ഥികളുമാണ് മരിച്ചവരില്‍ മറ്റുള്ളവര്‍.

ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വീടിന് സമീപത്ത് ഡ്രോണ്‍ ആക്രമണം നടന്നതോടെ കലി തുള്ളിയാണ് ഇസ്‌റാഈല്‍ സൈന്യം ഗാസയില്‍ ആക്രമണം അഴിച്ചുവിട്ടത്. ലബനാന്‍ നടത്തിയെന്ന് കരുതുന്ന ഡ്രോണ്‍ ആക്രമണത്തിന് ബലിയാടായത് ഗാസയിലെ പാവം കുരുന്നുകളാണ്.

ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42,792 ആണ്. പരുക്കേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.

അതിനിടെ, ഇസ്‌റാഈല്‍ ആക്രമണത്തില്‍ തങ്ങളുടെ തലവന്‍ ഹാശിം സഫിയുദ്ധീന്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചു.

 

Related Articles

Back to top button