National

നീറ്റ് ചോദ്യപേപ്പർ ചോർന്നെന്ന് സമ്മതിച്ച് കേന്ദ്രം; പുനഃപരീക്ഷയല്ലേ ഉചിതമെന്ന് സുപ്രീം കോടതി

[ad_1]

നീറ്റ് പരീക്ഷാ വിവാദത്തിൽ അതൃപ്തി വ്യക്തമാക്കി സുപ്രിംകോടതി. ചോദ്യം പേപ്പർ ചോർന്നെന്ന് കേന്ദ്രം സുപ്രിം കോടതിയിൽ സമ്മതിച്ചു. ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ ആദ്യ എഫ്.ഐ.ആർ ബീഹാർ പോലിസ് രജിസ്റ്റർ ചെയ്‌തെന്ന് കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചു. പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു എന്ന് സമ്മതിക്കുകയല്ലേ കേന്ദ്രത്തിന്റെ നിലപാടെന്ന് സുപ്രിം കോടതി ചോദിച്ചു.

പരിക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെട്ടില്ല എന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള നിലപാടാണെന്ന് കേന്ദ്രം പറഞ്ഞു. റാങ്ക് നേടിയ 100 കുട്ടികളുടെ വിവരങ്ങൾ പരിശോധിച്ചെന്നും ഇവരെല്ലാം വ്യത്യസ്ത കേന്ദ്രങ്ങളിലാണ് പൊതുവിൽ പരിക്ഷ എഴുതിയതെന്നും കേന്ദ്രം അറിയിച്ചു. കേസിൽ സി.ബി.ഐ എത്ര എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുവെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. 6 എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.

ചോദ്യ പേപ്പറുകൾ ചോർന്ന രീതി പ്രധനപ്പെട്ടതും പരിശോധിയ്ക്കപ്പെടേണ്ടതുമാണെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. എല്ലാ കാര്യങ്ങളും കോടതിയെ ബോധ്യപ്പെടുത്തണമെന്നും എഫ്.ഐ.ആറുകളുടെ സ്വഭാവം അടക്കം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശം നൽകി. കേന്ദ്രവും എൻ.ടി.എ യും തെറ്റു ചെയ്തവർക്ക് എതിരെ എന്ത് നടപടി സ്വീകരിച്ചു എന്നും വ്യക്തമാക്കണമെന്ന് സുപ്രിം കോടതി പറഞ്ഞു.

പിന്നിലുള്ള യഥാർഥ ഗുണഭോക്താക്കളെ കണ്ടെത്തിയില്ലെങ്കിൽ പുനഃപരിക്ഷയാണ് ഉചിതമെന്ന് സുപ്രിം കോടതി നിർദേശം നൽകി. ചോർന്നിട്ടില്ലെന്ന് സ്ഥാപിക്കാൻ നോക്കെണ്ടെന്നും മറുപടി നൽകാൻ ഒരു ദിവസം കൂടി സമയം തരാമെന്ന് കോടതി പറഞ്ഞു. 6 എഫ്.ഐ.ആറിന്റെയും തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാൻ സി.ബി.ഐ യ്ക്ക് നിർദേശം കോടതി നൽകി.



[ad_2]

Related Articles

Back to top button