വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

തമിഴ്നാട് വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടു പോയ നാലര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തേയില തോട്ടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കുട്ടിയെ പുലി പിടിച്ചത്. വാൽപ്പാറ നഗരത്തോട് ചേർന്നുള്ള പച്ചമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്നിയെയാണ് പുലി പിടിച്ചത്. വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കെയാണ് സംഭവം
തേയിലത്തോട്ടത്തിൽ നിന്നെത്തിയ പുലി കുട്ടിയെ പിടിച്ചു കൊണ്ടു പോകുകയായിരുന്നു. മറ്റൊരു തൊഴിലാളികളാണ് കുട്ടിയെ പുലി വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടത്. പിന്നാലെ ഇന്നലെ രാത്രി തോട്ടത്തിൽ മുഴുവൻ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് കുന്ദയും കുടുംബവും വാൽപ്പാറയിൽ ജോലിക്കെത്തിയത്
ഇന്ന് രാവിലെ പുനരാരംഭിച്ച തെരച്ചിലിനിടെയാണ് മൃതദേഹം ലഭിച്ചത്. പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ നിരന്തര സാന്നിധ്യമുള്ള പ്രദേശമാണ് വാൽപ്പാറ. പോലീസും വനംവകുപ്പും ഫയർഫോഴ്സും നാട്ടുകാരും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.