Kerala

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടി മുദ്ര വെച്ച കവറിൽ ഹൈക്കോടതിക്ക് കൈമാറി

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടി മുദ്രവെച്ച കവറിൽ അന്വേഷണ സംഘം ഹൈക്കോടതിക്ക് കൈമാറി. പരാതിയുമായി മുന്നോട്ടു പോകാൻ മൊഴി നൽകിയവർക്ക് താത്പര്യമില്ലെങ്കിൽ നിർബന്ധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിനോദ മേഖലയിൽ നിയമനിർമാണം വേണമെന്ന് വനിതാ കമ്മീഷൻ കോടതിയിൽ ആവശ്യപ്പെട്ടു

ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, സിഎസ് സുധ എന്നിവരുടെ ബെഞ്ചാണ് റിപ്പോർട്ട് പരിഗണിച്ചത്. സിനിമ മേഖലയെ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ മേഖലയെയും ഉൾക്കൊള്ളുന്ന നിയമനിർമാണം വേണമെന്ന് കോടതി നിർദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെടുത്ത തുടർ നടപടികളും സിബിഐ അന്വേഷണം വേണമെന്നതടക്കമുള്ള ഹർജികളാണ് കോടതി പരിഗണിച്ചത്.

വിനോദ മേഖലക്കായി പുതിയ നിർമാണത്തിനുള്ള സാധ്യതകൾ പരിശോധിക്കുന്നതായി വനിതാ കമ്മീഷൻ കോടതിയിൽ ഉറപ്പ് നൽകി. വിനോദ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവസര സമത്വം ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തി കൊണ്ടാകും പുതിയ നിയമമെന്നും വനിതാ കമ്മീഷൻ കോടതിയെ അറിയിച്ചു.

Related Articles

Back to top button