വൈദ്യുതി ചാർജ് വർധന കൊള്ള; പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധമെന്ന് വിഡി സതീശൻ

വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള തീരുമാനം കെഎസ്ഇബിയുടെ കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീസൻ. സാധാരണക്കാരന് താങ്ങാനാകാത്ത സാഹചര്യമാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന കരാർ സംസ്ഥാന സർക്കാർ റദ്ദ് ചെയ്തു. പുതിയ കരാർ പ്രകാരം നാലിരട്ടി നൽകിയാണ് ഒരു യൂണിറ്റ് കറന്റ് വാങ്ങുന്നത്. ഇതാണ് ബാധ്യതക്ക് കാരണം
45,000 കോടിയാണ് ബാധ്യത. വൈദ്യുതി വകുപ്പിൽ കൊണ്ടുവന്ന പദ്ധതികൾ അഴിമതിയിൽ മുങ്ങി. വൈദ്യുതി നിരക്ക് പിൻവലിക്കണമെന്നും ഇല്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും സതീശൻ പറഞ്ഞു. വൈദ്യുതി ചാർജ് വർധന ഇടതുപക്ഷത്തിന്റെ കെടുകാര്യസ്ഥതയാണെന്ന് രമേശ് ചെന്നിത്തലയും ആരോപിച്ചു. 25 വർഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കരാർ റദ്ദാക്കി കൂടിയ വിലക്ക് വൈദ്യുതി വാങ്ങുന്നത് അദാനി കമ്പനികൾക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി
അദാനിക്ക് ഒരു എൻട്രിയാണ് സർക്കാർ ലക്ഷ്യം. കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കി സ്വകാര്യവത്കരിക്കാനുള്ള നീക്കം ഇതിന് പിന്നിലുണ്ടോയെന്ന് സംശയമുണ്ട്. നിരക്ക് വർധന സംസ്ഥാന താത്പര്യത്തിന് ഗുണകരമല്ലെന്നും ചെന്നിത്തല പറഞ്ഞു