Kerala

മലയാള സിനിമയിൽ എത്രയോ മാന്യൻമാരുണ്ട്; ഒറ്റപ്പെട്ട എന്തെങ്കിലും കേസുകളുണ്ടാകാം: മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന മുഴുവൻ കാര്യങ്ങളും താൻ വായിട്ടില്ല. മന്ത്രിയായതിന് ശേഷം സിനിമ മേഖലയിലുള്ള ഒരാളുടെയും പരാതി തന്റെ പക്കൽ വന്നിട്ടില്ലെന്നും സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും മന്ത്രി പറഞ്ഞു

സിനിമ, സീരിയൽ മേഖലയിലെ പ്രശ്‌നങ്ങൾ പഠിച്ച് പരിഹാര നടപടികൾ ഉണ്ടാകണമെന്നത് ചില സംഘടനകളുടെ ആവശ്യമായിരുന്നു. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കമ്മിറ്റി രൂപീകരിച്ചത്. ആർ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുമ്പോൾ തന്നെ ഇതൊരു രഹസ്യ റിപ്പോർട്ടായി സൂക്ഷിക്കണമെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിരുന്നു

റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിഗമനങ്ങളും നിർദേശങ്ങളും നടപ്പാക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും പറഞ്ഞു. മന്ത്രി എന്ന നിലയിൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന മുഴുവൻ കാര്യങ്ങളും വായിച്ചിട്ടില്ല. രണ്ട് മാസത്തിനുള്ളിൽ കോൺക്ലേവ് നടത്തും. നിർദേശങ്ങൾക്ക് വ്യക്തമായ പരിഹാരം കാണും.

മലയാള സിനിമയിലെ എല്ലാവരും അങ്ങനെയാണ് എന്ന് അഭിപ്രായമില്ല. എത്രയോ മാന്യൻമാരുണ്ട്. ഒറ്റപ്പെട്ട എന്തെങ്കിലും കേസുകളുണ്ടാകാം. അവർക്ക് കോടതിയെയോ സർക്കാരിനെയോ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button