Kerala

ഒരു നാടേ ഇല്ലാതായി: മുണ്ടക്കൈയിലുണ്ടായിരുന്നത് 400 വീടുകൾ; അവശേഷിക്കുന്നത് 30 എണ്ണം മാത്രം

[ad_1]

വയനാട്ടിലെ ഉരുൾപൊട്ടൽ ഏറ്റവുമധികം ബാധിച്ചത് മുണ്ടക്കൈ എന്ന ഗ്രാമത്തെയാണ്. കേരളം ഇതുവരെ കണ്ടതിൽ ഏറ്റവും ഭയനാകമായ ദുരന്തമാണ് മുണ്ടക്കൈയിൽ ഉണ്ടായത്. എങ്ങും കണ്ണീർക്കാഴ്ചകൾ മാത്രമാണ് ബാക്കി. ഇതിനോടകം 165 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 

മുണ്ടക്കൈയിൽ പഞ്ചായത്ത് രജിസ്റ്റർ പ്രകാരം 400ലധികം വീടുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഉരുൾപൊട്ടലിന് പിന്നാലെ പ്രദേശത്ത് ശേഷിക്കുന്ന വെറും 30 വീടുകൾ മാത്രമാണ്. ഈ കണക്കുകൾ തന്നെ ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കാണിച്ചു തരുന്നു. 

വീടുകളെല്ലാം മണ്ണിനോട് അമർന്നുകഴിഞ്ഞു. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ പലരും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്ന് 15 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
 

[ad_2]

Related Articles

Back to top button