World

ഡ്രോണ്‍ ആക്രമണം മുതലെടുക്കാന്‍ നെതന്യാഹു; കനത്ത ആക്രമണങ്ങള്‍ക്ക് നിര്‍ദേശം

ഗസ്സയില്‍ 44 പേര്‍ കൊല്ലപ്പെട്ടു

ടെല്‍അവീവ്: തന്റെ വസതിക്ക് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തെ മുതലെടുത്ത് ശക്തമായ നശീകരണ നടപടിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗസ്സയിലും ലബനാനിലും സൈനിക ആക്രമണം ശക്തമാക്കാനും സാധാരണക്കാരായ നൂറുകണക്കിനാളുകളെ വകവരുത്താനും നിര്‍ദേശം നല്‍കിയിരിക്കുകയാണ് നെതന്യാഹു.

അന്താരാഷ്ട്ര മാധ്യമങ്ങളും യു എന്‍ അടക്കമുള്ള സംഘടനകളും ഇസ്രാഈലിനെതിരെ ശക്തമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ലെബനാനില്‍ നിന്ന് തൊടുത്തുവിട്ടെന്ന് ഇസ്രാഈല്‍ പറയുന്ന ഡ്രോണ്‍ ആക്രമണം നടന്നത്. ഈ ആക്രമണം രക്ത ദാഹവുമായി നടക്കുന്ന ഇസ്‌റാഈല്‍ സൈനികര്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കിയെന്ന് പറയാം. കൂടാതെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ പറഞ്ഞു നില്‍ക്കാന്‍ ഒരു കാരണവുമായി.

ഇതിന് തൊട്ടുപിന്നാലെ ഗസ്സയില്‍ നടന്ന ആക്രമണത്തില്‍ 44 ഫലസ്തീന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്. നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ ഗസ്സയിലെ അല്‍ ഔദ, കമാല്‍ അദ്വാന്‍ എന്നീ ആശുപത്രികള്‍ക്ക് നേരെയും ആക്രമണം നടന്നിട്ടുണ്ട്.

Related Articles

Back to top button