നോബി പിന്തുടർന്നെത്തി ഉപദ്രവിച്ചു; ഷൈനിയുടെയും മക്കളുടെയും മരണത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിൽ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. മരണത്തിന് കാരണം ഷൈനിയുടെ ഭർത്താവ് നോബിയുടെ പീഡനമാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മരിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് നോബിയുടെ തൊടുപുഴയിലെ വീട്ടിൽ നിന്നും ഷൈനിയും മക്കളും ഇറങ്ങിപ്പോയിട്ടും പിന്തുടർന്നെത്തി ഉപദ്രവിച്ചെന്നും മരിക്കുന്നതിന്റെ തലേദിവസവും നോബി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു
ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഏറ്റുമാനൂർ പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. മരിക്കുന്നതിന്റെ തലേ ദിവസം ഫോൺ വിളിച്ച് സംസാരിച്ചപ്പോൾ മക്കളെയും കൂട്ടി പോയി മരിക്കൂ എന്ന് നോബി പറഞ്ഞിരുന്നു. ഇതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നും കുറ്റപത്രത്തിൽ പറയുന്നു
ഫെബ്രുവരി 28ന് പുലർച്ചെയാണ് ചുങ്കം ചേരിയിൽ വലിയ പറമ്പിൽ ഷൈനി(43) മക്കളായ അലീന(11), ഇവാന(10) എന്നിവരെ പാറോലിക്കലിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിന് പിന്നാലെ നോബിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ ജാമ്യത്തിലാണ്.