വ്യോമത്താവളങ്ങൾ ആക്രമിച്ചതോടെ വെടിനിർത്തലിന് ഇന്ത്യയോട് അഭ്യർഥിച്ചു: സ്ഥിരീകരിച്ച് പാക്കിസ്ഥാൻ

ഓപറേഷൻ സിന്ദൂറിൽ വ്യോമത്താവളങ്ങളും ഇന്ത്യ തകർത്തതോടെ വെടിനിർത്തലിന് അഭ്യർഥിച്ചെന്ന് വെളിപ്പെടുത്തി പാക്കിസ്ഥാൻ. പാക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യൻ തിരിച്ചടിയിൽ ഞെട്ടിയ പാക്കിസ്ഥാൻ വെടനിർത്തലിനായി സമീച്ചതായി നേരത്തെ പ്രധാനമന്ത്രിയും സൈന്യവും വ്യക്തമാക്കിയിരുന്നു.
ഏപ്രിൽ 22ന് പഹൽഗാമിൽ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പാകിസ്ഥാനിൽ ആക്രമണം നടത്തിയത്. ഇന്ത്യ റാവൽപിണ്ടിയിലെ നൂർഖാൻ വ്യോമതാവളവും പഞ്ചാബ് പ്രവിശ്യയിലെ ഷോർകോട്ട് വ്യോമതാവളവും ആക്രമിച്ചിരുന്നു
ഇതോടെ പാകിസ്ഥാൻ അമേരിക്കയുടെ ഇടപെടലിനായും സൗദി അറേബ്യയിൽ നിന്നുള്ള സഹായത്തിനായും അഭ്യർത്ഥിച്ചുവെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ധർ വ്യക്തമാക്കി. പാക്കിസ്ഥാനാണ് വെടിനിർത്തലിനായി ഇന്ത്യയെ സമീപിച്ചതെന്ന വസ്തുത അംഗീകരിക്കാൻ നേരത്തെ പാക് പ്രധാനമന്ത്രിയും സൈനിക നേതാക്കളും തയ്യാറായിരുന്നില്ല.