Kerala
നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും; ചെന്താമര ഏക പ്രതി

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ അന്വേഷണ സംഘം ഇന്ന് ആലത്തൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചേക്കും. ചെന്താമര ഏക പ്രതിയായ കേസിൽ പോലീസുകാർ അടക്കം 133 സാക്ഷികളുണ്ട്. മുപ്പതിലധികം രേഖകളും ഫോറൻസിക് പരിശോധന ഫലം അടക്കമുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്
ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് നേരിൽ കണ്ട ഏക ദൃക്‌സാക്ഷിയുടെ മൊഴിയും ചിറ്റൂർ കോടതിയിൽ രേഖപ്പെടുത്തിയ എട്ട് പേരുടെ രഹസ്യമൊഴിയും കുറ്റപത്രത്തിലുണ്ടാകും. ഇരട്ടക്കൊലപാതകം നടന്ന് അമ്പത് ദിവസം പിന്നിടുമ്പോഴാണ് കുറ്റപത്രം തയ്യാറാകുന്നത്
വ്യക്തിവൈരാഗ്യത്തെ തുടർന്ന് ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടിക്കൊന്നത്. സുധാകരന്റെ ഭാര്യ സജിതയെ ഇയാൾ 2019ൽ വെട്ടിക്കൊന്നിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇരട്ടക്കൊലപാതകം കൂടി നടത്തിയത്.