Kerala

തൃശ്ശൂരിൽ യുവാവിനെ മർദിച്ചു കൊന്നു; ആംബുലൻസ് വിളിച്ചുവരുത്തി പ്രതികൾ രക്ഷപ്പെട്ടു

തൃശ്ശൂർ കൈപ്പമംഗലത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശി അരുൺ(40)ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അരുണിനെ മർദിച്ച് കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലൻസ് വിളിച്ചു വരുത്തുകയായിരുന്നു.

സംഭവത്തിൽ കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയടക്കം മൂന്ന് പേരെ പോലീസ് തെരയുകയാണ്. നാലംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. ഐസ് ഫാക്ടറി ഉടമക്ക് പത്ത് ലക്ഷം രൂപ അരുൺ നൽകാനുണ്ടായിരുന്നു.

പാലിയേക്കര ടോൾ പ്ലാസക്ക് സമീപത്ത് നിന്ന് അരുണിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. സുഹൃത്ത് ശശാങ്കനും മർദനമേറ്റു. അരുൺ കൊല്ലപ്പെട്ടതോടെ മൃതദേഹം കൈപ്പമംഗലത്ത് എത്തിച്ച് ആംബുലൻസ് വിളിച്ചു വരുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

Related Articles

Back to top button