World

അമേരിക്കൻ ആക്രമണങ്ങൾക്ക് പിന്നാലെ പ്രതികാര നടപടികൾക്ക് ആഹ്വാനം ചെയ്ത് ഇറാനിയൻ നേതാക്കൾ

ആണവ അഭിലാഷങ്ങൾ കാരണമാണ് ആക്രമണമെന്ന് ഇറാനിയൻ ജനത

ടെഹ്‌റാൻ: ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ, ശക്തമായ പ്രതികാര നടപടികൾക്ക് ആഹ്വാനം ചെയ്ത് തീവ്രനിലപാടുള്ള ഇറാനിയൻ നേതാക്കൾ രംഗത്ത്. അതേസമയം, രാജ്യത്തെ ആണവ അഭിലാഷങ്ങളാണ് ഈ ആക്രമണങ്ങൾക്ക് കാരണമായതെന്ന് ഇറാനിലെ സാധാരണ ജനങ്ങൾ ഭരണകൂടത്തെ കുറ്റപ്പെടുത്തുന്നു.

 

ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഞായറാഴ്ച രാവിലെ അമേരിക്ക ആക്രമണം നടത്തിയത്. ഇറാൻ്റെ ആണവ കേന്ദ്രങ്ങളും പദ്ധതിയും “പൂർണ്ണമായും നശിപ്പിക്കപ്പെട്ടു” എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.

ഇറാനിയൻ പാർലമെന്റ് അംഗം അമീർ ഹുസൈൻ സാബേതി, ഫോർഡോ ആണവ കേന്ദ്രത്തിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള ആശങ്കകളെ “ശ്രദ്ധ തിരിക്കാനുള്ള ചർച്ച” എന്ന് വിശേഷിരിക്കുകയും അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായി സൗദി അറേബ്യയിലെ യുഎസ് സൈനിക താവളങ്ങളിൽ ആക്രമണം നടത്തണമെന്ന് മറ്റൊരു നിയമനിർമ്മാതാവായ ഹമീദ് റസായി എക്സിൽ കുറിക്കുകയും ചെയ്തു.

അതേസമയം, ഇറാനിയൻ ഉദ്യോഗസ്ഥർ ആക്രമണങ്ങളിലെ നാശനഷ്ടങ്ങളെ നിസ്സാരവൽക്കരിച്ചുകൊണ്ട് പ്രസ്താവനകൾ ഇറക്കുന്നുണ്ട്. ഇത് പൊതുജനങ്ങളിൽ നിന്ന് ശക്തമായ പ്രതികാര നടപടികൾക്കുള്ള സമ്മർദ്ദം ഒഴിവാക്കുന്നതിനാണ് എന്ന് ഇറാൻവയർ റിപ്പോർട്ട് ചെയ്യുന്നു. ഫോർഡോ ആണവ കേന്ദ്രം നേരത്തെ തന്നെ ഒഴിപ്പിച്ചതിനാൽ കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ഇറാനിയൻ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. എന്നിരുന്നാലും, “അതിക്രമികൾ ഈ മണ്ണിന്മേൽ ആക്രമണം നടത്തിയാൽ മറുപടി പ്രതീക്ഷിക്കണം” എന്ന് വിപ്ലവ ഗാർഡ്സ് പ്രസ്താവനയിറക്കി.

രാജ്യത്തെ ആണവ അഭിലാഷങ്ങളാണ് ഈ ആക്രമണങ്ങൾക്ക് കാരണമായതെന്ന് ഇറാനിലെ സാധാരണക്കാർ ഭരണകൂടത്തെ കുറ്റപ്പെടുത്തുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഓപ്പറേഷൻ സിന്ധു ദൗത്യം പുരോഗമിക്കുകയാണ്. നിരവധി വിമാനങ്ങൾ ഇതിനോടകം ഇന്ത്യയിലേക്ക് മടങ്ങിയെത്തി.

Related Articles

Back to top button
error: Content is protected !!