കരയിലെ മൺകൂനക്കടിയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ച് സൈന്യം; നദിക്കരയിൽ നിന്ന് സിഗ്നൽ ലഭിച്ചു

[ad_1]
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിൽ ഇല്ലെന്ന് സ്ഥിരീകരിച്ച് സൈന്യം. റോഡിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. ഇന്നലെ 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ സാന്നിധ്യമില്ലെന്നും കർണാടക അധികൃതർ പറഞ്ഞിരുന്നു
എന്നാൽ സൈന്യമെത്തിയതോടെ പ്രതീക്ഷ വർധിച്ചു. ഇന്നുച്ചയോടെ മണ്ണിനടിയിൽ നിന്ന് സിഗ്നൽ ലഭിച്ചതായി വാർത്തകളും വന്നതോടെ ഏറെ പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാൽ പരിശോധനക്കൊടുവിൽ കരയിൽ ലോറിയില്ലെന്ന് സൈന്യം സ്ഥിരീകരിക്കുകയായിരുന്നു. ഇടിഞ്ഞുവീണ മണ്ണിനൊപ്പം ലോറി ഗംഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം
ഇതോടൊപ്പം നദിക്കരയിൽ നിന്ന് സിഗ്നൽ ലഭിച്ചതായും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നദിക്കരയിലെ സിഗ്നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്ത് പരിശോധിക്കുകയാണ് നിലവിൽ. ഇതിനൊപ്പം നദിയിലും പരിശോധന നടത്തുന്നുണ്ട്.
[ad_2]