Kerala
കേരളത്തിലെ ദേശീയപാത തകർച്ച: വീഴ്ചയുണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോർട്ട് തേടി നിതിൻ ഗഡ്ഗരി

കേരളത്തിലെ ദേശീയപാത തകർച്ചയിൽ അടിയന്തര യോഗം വിളിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി. ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും വിഷയം ചർച്ച ചെയ്യും. വീഴ്ചയുണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോർട്ട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്
സംസ്താനത്ത് പലയിടത്തും ദേശീയപാത തകർന്ന സംഭവത്തിൽ ദേശീയപാത അതോറിറ്റി ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. പരിഹാര മാർഗങ്ങളും ഇതുവരെ സ്വീകരിച്ച നടപടികളും വിശദീകരിക്കും.
ദേശീയപാതയിലെ നിർമാണ വീഴ്ച അന്വേഷിക്കാൻ കേന്ദ്രം മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് വീഴ്ച അന്വേഷിക്കുന്നത്. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയെടുക്കുമെന്നും നിതിൻ ഗഡ്ഗരി അറിയിച്ചിരുന്നു.