Kerala

ദേശീയപാത തകർന്ന സംഭവം: ജനങ്ങളുടെ ആശങ്ക പരിഹരിക്കണം, ഇടക്കാല റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ദേശീയപാത തകർന്ന സംഭവത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്കെതിരെ (NHAI) രൂക്ഷവിമർശനവുമായി ഹൈക്കോടതി. സംഭവിച്ച കാര്യങ്ങളിൽ കേരളത്തിലെ ജനങ്ങൾക്ക് സന്തോഷമില്ലെന്ന് കോടതി വ്യക്തമാക്കി. ജനങ്ങൾ ക്ഷമയോടെ കാത്തിരുന്ന പാതയാണ് തകർന്നതെന്നും, മലപ്പുറത്തെ സംഭവത്തിന് ശേഷവും റോഡ് നിർമാണത്തിൽ ഇപ്പോഴും വിദഗ്ധരെന്ന് ആത്മവിശ്വാസമുണ്ടോയെന്ന് എൻഎച്ച്എഐയോട് ഹൈക്കോടതി ചോദിച്ചു.

കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും, എന്താണ് സംഭവിച്ചതെന്നതിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. തകർന്ന പാതകളിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തുമെന്നും തെറ്റായ കാര്യങ്ങൾ സംഭവിച്ചെന്നും ദേശീയപാതാ അതോറിറ്റി കോടതിയെ അറിയിച്ചു. മറുപടി നൽകാൻ പത്ത് ദിവസത്തെ സമയം വേണമെന്നും എൻഎച്ച്എഐ ആവശ്യപ്പെട്ടു.


കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിലും വിമർശനം

കൊച്ചിയിലെ അപകടാവസ്ഥയിലായ റോഡുകളുടെ കാര്യത്തിലും ഹൈക്കോടതി വിമർശനം ഉന്നയിച്ചു. കാനയിൽ ഒരാൾ വീണാൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമായിരിക്കും, എന്നാൽ അപകടം ഉണ്ടാകാതിരിക്കാനാണ് നടപടിയെടുക്കേണ്ടതെന്ന് കോടതി ഓർമ്മിപ്പിച്ചു. എം.ജി. റോഡിലെ നടപ്പാത തകർന്നു കിടക്കുന്നതിലും കോടതി അതൃപ്തി രേഖപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!