National

ബിഷ്‌ണോയിയുടെ വധഭീഷണിക്കിടയിലും ബിഗ്ഗ് ബോസിലെത്തി സല്‍മാന്‍ ഖാന്‍

മുംബൈ: 1998ല്‍ ഹം സാത്ത് – സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ കൃഷ്ണമൃഗത്തെ വേട്ടയായിയെന്ന ആരോപണത്തില്‍ അധോലോക രാജാവ് ലോറന്‍സ് ബിഷ്ണോയിയുടെ വധഭീഷണിയുടെ മുള്‍ മുനയില്‍ നില്‍ക്കുമ്പോഴും ബിഗ് ബോസ് ഷോയില്‍ ഹോസ്റ്റ് ആയി എത്തി ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാന്‍.

ദാവൂദ് ഇബ്രാഹിമിനോളം വളര്‍ന്ന അധോലോക നായകനാണ് ഇന്ന് ലോറന്‍സ്. കഴിഞ്ഞ 10 വര്‍ഷമായി സബര്‍മതിയിലെ ജയിലില്‍ കഴിയുകയാണെങ്കിലും അവിടെയിരുന്നാണ് അയാള്‍ എല്ലാ ഓപറേഷനുകളും വിജയകരമായി നടപ്പാക്കുന്നത്. ലോറന്‍സ് ബിഷ്ണോയി എന്ന പേരിലുള്ള ഫേസ്ബുക്ക് എക്കൗണ്ടിന്‍ നിന്നും, വാട്സ ആപ് മെസേജിലൂടെയുമാണ് സല്‍മാന്‍ ഖാന് വധഭീഷണി എത്തിയത്.

രാജസ്ഥാനില്‍ വച്ചായിരുന്നു ഷൂട്ടിങ്ങിനിടെ രണ്ട് കൃഷ്ണ മൃഗങ്ങളെ നടന്‍ വേട്ടയാടിയത്. ബിഷോണോയ് വിഭാഗത്തെ സംബന്ധിച്ച് അവരുടെ ഗുരുവിന്റെ പുനര്‍ജന്മമാണ് കൃഷ്ണ മൃഗങ്ങള്‍ എന്നിരിക്കേയാണ് ആ സമുദായം സല്‍മാന്‍ ഖാനെതിരേ തിരിഞ്ഞത്. സല്‍മാന്‍ ഖാനെതിരെ അന്ന് കേസ് കൊടുത്തു, സല്‍മാന്‍ അറസ്റ്റിലാകുകയും ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്‌തെങ്കിലും ഇപ്പോഴും ഇതില്‍നിന്നും മോചനം നേടാനായിട്ടില്ല.

ബിഗ് ബോസ്സില്‍ എത്തിയ സല്‍മാന് മത്സരാര്‍ത്ഥികളുടെ നിസ്സാര വഴക്കുകള്‍ക്ക് കമന്റ് പറയേണ്ട ഗതികേടും ഉണ്ടായെന്നാണ് വാര്‍ത്ത. സല്‍മാന്‍ മാന്‍വേട്ട നടത്തിയ സമയത്ത് കേവലം അഞ്ച് വയസ്സുമാത്രം ഉണ്ടായിരുന്ന വ്യക്തിയാണ് ഇന്നത്തെ അധോലോക നായകന്‍ ലോറസ് ബിഷ്ണോയ്. സല്‍മാന്‍ ഖാനോട് ചെറുപ്പത്തിലെ തോന്നിയ കടുത്ത പകയാണ് വധഭീഷണിക്ക് പിന്നില്‍. എന്‍സിപി നേതാവ് ബാബു സിദ്ധിഖിയുടെ കൊലകൂടി നടന്നതോടെ സല്‍മാന്റെ ജീവനും ഏത് നിമിഷവും എന്തും സംഭവിച്ചേക്കാമെന്ന സ്ഥിതിയാണ്.

Related Articles

Back to top button
error: Content is protected !!