World

ലെബനനിൽ വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചുള്ള അപകടം; 20 മരണം, 450 പേർക്ക് പരുക്ക്

പേജർ ആക്രമണത്തിന് പിന്നാലെ ലെബനനിൽ വാക്കി ടോക്കിക്കൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം 20 ആയി. 450 പേർ പരുക്കേറ്റ് ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന പേജർ സ്‌ഫോടനത്തിൽ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾക്കിടയിലും പൊട്ടിത്തെറിയുണ്ടായി. സ്‌ഫോടനത്തിൽ വീടുകൾക്കും കടകൾക്കും ഉൾപ്പെടെ കേടുപാടുണ്ടായി. വാക്കി ടോക്കികൾക്ക് പുറമെ പോക്കറ്റ് റേഡിയോകളും പൊട്ടിത്തെറിച്ചു.

സംഭവത്തിൽ ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് യുഎൻ രക്ഷാസമിതി ആവശ്യപ്പെടും. രക്ഷാസമിതിയുടെ അടിയന്തര യോഗം വെള്ളിയാഴ്ച ചേരുന്നുണ്ട്. സാധാരണക്കാർ ഉപയോഗിക്കുന്ന ഇലക്ട്രോണിക്‌സ് വസ്തുക്കൾ യുദ്ധോപകരണം ആക്കരുതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു

Related Articles

Back to top button