Kerala

ജില്ലാ ഭരണകൂടത്തിന് തുടർച്ചയായി വീഴ്ച സംഭവിക്കുന്നു; തെരച്ചിൽ വൈകിപ്പിക്കുന്നുവെന്ന് അർജുന്റെ കുടുംബം

പരസ്പര ബന്ധമില്ലാത്ത വിവരങ്ങളാണ് ഷിരൂരിൽ നിന്നും പുറത്ത് വരുന്നതെന്ന് കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം. തെരച്ചിൽ മനപൂർവം വൈകിപ്പിക്കുന്നു എന്നതാണ് സംശയമെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന് തുടർച്ചയായി വിഴ്ച സംഭവിക്കുന്നുവെന്നും ജിതിൻ ആരോപിച്ചു.

ജില്ലാ ഭരണകൂടം വെള്ളം കുറയുന്നത് നോക്കി നിൽക്കുകയാണ്.  മറ്റ് പ്ലാനുകൾ ഇല്ലെന്നും അർജുന്റെ കുടുംബം ആരോപിച്ചു. അവലോകന യോഗം ഉണ്ടെന്ന് കർണാടക ചീഫ് സെക്രട്ടറി പറയുന്നത്. എന്നാൽ അങ്ങനെ ഒരു യോഗം ഇല്ലെന്നാണ് കലക്ടർ പറയുന്നതെന്നും കുടുംബം പറഞ്ഞു. എ കെ എം അഷ്റഫ് എം എൽ എ വെള്ളിയാഴ്ച അറിയിച്ചത് അടിയൊഴുക്ക് 4.5 നോട്സ് എന്നാണ്. എന്നാൽ ജില്ലാ കലക്ടർ വിപരീതമായാണ് പറയുന്നത്.

4 നോട്സ് ആയാൽ തിരച്ചിൽ നടത്താം എന്ന് ജില്ലാ കലക്ടർ ഉറപ്പ് നൽകയിരുന്നു. കാലാവസ്ഥ ഏറ്റവും അനുകൂലമെന്നാണ് ഈശ്വർ മാൽപെ അറിയിച്ചത്. കേരള സർക്കാരിലും നേതാക്കളിലും സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുമെന്നും അർജുന്റെ കുടുംബം വ്യക്തമാക്കി.

Related Articles

Back to top button